Skip to main content

മന്ത്രിമാർ 100 ദിനം പിന്നിട്ട് ജനകീയ സർക്കാർ,അനുഭവം തുറന്നെഴുതുന്നു

ആദരണീയനായകേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നയിക്കുന്ന പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഞാൻ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ എത്തുന്നത്.

തിരുവനന്തപുരത്തേക്കുപുറപ്പെടുന്നതിനു മുൻപ് സമുദായത്തിൻ്റെ അഭ്യുദയകാംഷിയും ദേശാഭിമാനി ജനറൽ മാനേജരുമായ ശ്രീ.കെ.ജെ.തോമസ് സാറിനെ വിളിക്കുകയും സന്ദർശനോദ്ദേശം അറിയിക്കുകയും ചെയ്തിരുന്നു.
പട്ടിക വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിമാരെ നേരിൽ അറിയിക്കുകയായിരുന്നു ലക്ഷ്യം. വൈകിട്ട് അഞ്ചു മണിയോടെ ധനമന്ത്രിയെ കണ്ടു. കയറിച്ചെന്നപ്പഴേ നമ്മൾ നേരത്തെ രണ്ടു വട്ടം കണ്ടിട്ടുണ്ടല്ലോ എന്ന ആമുഖത്തോടെ മുൻപരിചയം അറിയിച്ച മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ സാർ ഞാൻ പറഞ്ഞ വിവിധ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു .പോരാൻ നേരം ഇനിയും കാണാം എന്നു പറഞ്ഞ് സ്നേഹത്തോടെ യാത്രയാക്കി. ധനമന്ത്രിയുടെപുതിയ പ്രൈവറ്റ് സെക്രട്ടറി ഷൈജൻ സാറിനെ കാണാനായി നീങ്ങിയപ്പോൾ സജീവ് സാർ എന്താ വിശേഷം എന്ന സ്നേഹാ ന്വേഷണത്തോടെ മന്ത്രിയുടെ പേഴ്ണൽ സ്റ്റാഫ് അംഗം അഭിലാഷ് സാർ കടന്നു വന്നു. അദേഹം മുൻ ഗവൺമെൻ്റിൻ്റെ കാലത്തും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ, മാസ്ക് വച്ചിട്ടും തിരിച്ചറിഞ്ഞു കൊണ്ട് മിനിസ്റ്ററുടെ അസിസ്റ്റൻ്റ് പി.എസ്. നൃപൻ ദാസ് സാർ ഓടി എത്തി പരിചയപ്പെടുത്തി.ഇത് പി.കെ.സജീവ് സാർ ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി, എം.ജി.സർവ്വകലാശാല ജോയിൻ്റ് രജിസ്ട്രാർ .
.നൃപൻ ദാസ് അങ്ങനെയാണ് രാവിലത്തെ മുഖഭാവം തന്നെവൈകിട്ടും.. ആർക്കും സ്വീകാര്യമാകുന്ന സമീപന രീതിയുംസംഭാഷണ ശൈലിയും ദീർഘസമയത്തെ ആശയ വിനിമയ ശേഷം യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ രാജ്യസഭാ എം.പി അഡ്വ. കെ..സോമപ്രസാദ് സാറും എഴുത്തുകാരൻ ബാബു കെ പന്മനയും എത്തി. അവരുമായുള്ള സംഭാഷണശേഷം എസ്.സി./എസ്.ടി.ദേവസ്വം മിനിസ്റ്റർ ശ്രീ. കെ.രാധാകൃഷ്ണൻ സാറിൻ്റെ അടുത്തേക്ക്. പ്രൈവറ്റ് സെക്രട്ടറി ശ്രീ.സമ്പത് സാറുമായി കുറച്ചു സമയം വിശേഷങ്ങൾ പങ്കുവച്ചു. ഇടുക്കിയിൽ വച്ചു നമ്മൾ കണ്ടിരുന്നല്ലോ എന്നു പറഞ്ഞായിരുന്നുമന്ത്രി ചർച്ച തുടങ്ങിയത് തൊഴിൽ, വിദ്യാഭ്യാസം, നിയമനങ്ങൾ, എയ്ഡഡ് മേഖലയിലെ സംവരണം തുടങ്ങിയകാര്യങ്ങൾ ചർച്ചയിൽ കടന്നു വന്നു. ഇനിയും കാണാം എന്നു പറഞ്ഞ് മന്ത്രി യാത്രയാക്കി. അടുത്ത മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ സാറിൻ്റെ കാബിനിൽ എത്തി. ഒരേ നാട്ടുകാർ എന്നപരിചയഭാവത്തിൽ കുശലാന്വേഷണം, ഡി.എം ഓ യെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു എന്നും ഇടക്കു വരണമെന്നും പറഞ്ഞു.. ഏറെ വൈകിയതിനാൽ ഇനിയൊരിക്കൽ മറ്റു മന്ത്രിമാരെകൂടികാണാം എന്നു പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി അനക്സിൽ എത്തി വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.പി.ഷാനവാസ് സാറിനെ ഫോണിൽ വിളിച്ചു. സ്വന്തം നാട്ടുകാരനായ അദ്ദേഹം അതിയായ സ്നേഹത്തോടെ നാലാം നിലയിൽ നിന്ന് ഇറങ്ങി ഞങ്ങൾ നിൽക്കുന്ന സ്ഥലത്തേക്കു വന്നു. കുശലാന്വേഷണം നടത്തി..... 

ഒരു കാര്യം തുറന്നു പറയാം ഈ മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് 100 ദിനങ്ങൾ പിന്നിടുകയാണ്. ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നയിക്കുന്ന രണ്ടാം സർക്കാരിലെ ഓരോ മന്ത്രിമാരും അവരുടെ സ്റ്റാഫും എത്ര സ്നേഹത്തോടെയും ആദരവോടെയും താത്പര്യത്തോടെയുമാണ് അളുകളെ കാണുന്നത് 'ആരെയും നിരാശപ്പെടുത്താതെ
സന്തോഷത്തോടെ ,
ഭേദചിന്തകളോ, മുൻ വിധികളോ ഇല്ലാതെ സംസാരിക്കുന്നത് ഞങ്ങൾക്കു നേരിൽ കാണാനായി. 
അത് തുറന്നെഴുതുക തന്നെ വേണമെന്നു തോന്നി. മനസ്സിലിരുന്നാൽ മറ്റാരും അത് അറിയില്ലല്ലോ .. 
ഈ സർക്കാരിനെ അധികാരത്തിലേറ്റിയ ജനത പരാജയപ്പെടില്ല എന്ന സന്തോഷവും അതിലേറെ അഭിമാനവും ഞങ്ങളിലുണർന്നു.. ഇനിയും ജനകീയ ആവശ്യങ്ങളുമായി മറ്റു മന്ത്രിമാരെ കൂടി കാണണമെന്ന ആഗ്രഹത്തോടെ, ആവേശത്തോടെ രാത്രി 8 മണിയോടെ ഞാനും പ്രശസ്ത എഴുത്തുകാരൻ രാജേഷ് കെ എരുമേലിയും, ശ്രീശബരീശ കോളജ് പ്രൊഫ: വി.ജി.ഹരീഷ് കുമാറും 200 കിലോമീറ്റർ അകലേക്കുള്ള മടക്കയാത്ര ആരംഭിച്ചു....

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.