Skip to main content

കോട്ടയം ജില്ലയിൽ 1565 പേർക്ക്കോവിഡ്; 1451 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 1565 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1546 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1451 പേർ രോഗമുക്തരായി. പുതിയതായി 10538 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 648 പുരുഷൻമാരും 687 സ്ത്രീകളും 230 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 275338 പേർ കോവിഡ് ബാധിതരായി. 263090 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51817 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-146

ചിറക്കടവ്-54

അതിരമ്പുഴ-53

എരുമേലി-51

കുമരകം-49

പാമ്പാടി-48

പാറത്തോട-44

എലിക്കുളം-42

മണിമല, കോരുത്തോട്-40

കിടങ്ങൂർ-36

കാഞ്ഞിരപ്പള്ളി-34

തിടനാട്-33

മുണ്ടക്കയം-32

വെള്ളൂർ-31

വാഴൂർ, ഏറ്റുമാനൂർ, കുറവിലങ്ങാട്-28

ഞീഴൂർ-26

മാടപ്പള്ളി-25

കടനാട്, മാഞ്ഞൂർ, കടുത്തുരുത്തി-23

ഈരാറ്റുപേട്ട, കൂരോപ്പട-22

മുളക്കുളം, പനച്ചിക്കാട്-21

അയ്മനം-20

ചങ്ങനാശേരി, പുതുപ്പള്ളി, കരൂർ-19

വെള്ളാവൂർ, ആർപ്പൂക്കര, വാഴപ്പള്ളി, കല്ലറ-18

പൂഞ്ഞാർ തെക്കേക്കര, വൈക്കം, പാലാ-17

വിജയപുരം, രാമപുരം, പൂഞ്ഞാർ, മറവന്തുരുത്ത്-16

പള്ളിക്കത്തോട്, മീനച്ചിൽ, കടപ്ലാമറ്റം-15

ഭരണങ്ങാനം-14

അകലക്കുന്നം-13

തൃക്കൊടിത്താനം, കൂട്ടിക്കൽ, കാണക്കാരി, മീനടം-12

നെടുംകുന്നം, ഉദയനാപുരം-11

വാകത്താനം, കുറിച്ചി, അയർക്കുന്നം, മണർക്കാട്-10

കറുകച്ചാൽ, തിരുവാർപ്പ്, മുത്തോലി-8

ടി.വി പുരം-7

വെളിയന്നൂർ, പായിപ്പാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ-6

തലയാഴം, വെച്ചൂർ, കൊഴുവനാൽ, തലയോലപ്പറമ്പ്-5

ചെമ്പ്-4

കങ്ങഴ, തലനാട്, തലപ്പലം, നീണ്ടൂർ-3

മേലുകാവ്, മൂന്നിലവ്-2

തീക്കോയി-1

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.