Skip to main content

ശ്രീ ശബരീശ കോളേജിൽ 2021-22 അക്കാദമിക വർഷത്തെ മാനേജ്മെന്റ് സീറ്റിലേക്കുള്ള അഡ്മിഷൻ : അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

ശ്രീ ശബരീശ കോളേജിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. ഫിനാൻസ് & ടാക്സേഷൻ, ബി.സി.എ. ബിരുദ പ്രോഗ്രാമുകളിൽ മാനേജ്മെന്റ് സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ മഹാത്മാഗാന്ധി സർവ്വകലാശാല യു.ജി. ക്യാപ്പിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 
1. ശ്രീ ശബരീശ കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക (www.sreesabareesacollege.in)
2. വെബ്സൈറ്റിൽ മാനേജ്മെന്റ് അഡ്മിഷൻ എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. പിന്നീട് എസ്.സി / എസ്. ടി അപേക്ഷകർ യു.ജി. കമ്മ്യൂണിറ്റി ക്വാട്ടയിലും, മറ്റ് അപേക്ഷകർ യു.ജി. മാനേജ്മെന്റ് ക്വാട്ടയിലും ക്ലിക്ക് ചെയ്യുക. ഉടൻ ഓൺലൈൻ അപേക്ഷാഫോമിൽ എത്തിച്ചേരും. 
3. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. (ഇതിന് മുൻപ് തന്നെ എം.ജി.സർവ്വകലാശാല യു.ജി. CAP പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. പ്രസ്തുത രജിസ്‌ട്രേഷൻ നമ്പരും മാനേജ്മെന്റ് അപേക്ഷയിൽ നൽകേണ്ടതാണ്.) എസ്.എസ്.എൽ.സി, പ്ലസ്. ടു (എസ്.സി/എസ്.ടി വിഭാഗം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും) സർട്ടിഫിക്കറ്റുകൾ അപേക്ഷ ഫോമിനൊപ്പം നിർദ്ദിഷ്ട സ്ഥലത്ത് അപ് ലോഡ് ചെയ്യണം. ഇതിന്റെ സ്കാൻ സൈസ് 200 kb യിൽ കൂടരുത്. 
4. ഓൺലൈനായി ഫീസ് അടക്കുക. ഇതിന് അപേക്ഷയോടൊപ്പം തന്നെ സൗകര്യമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലെ നമ്പർ ഉപയോഗിച്ച് അപേക്ഷ ഫീസ് അടക്കാം. എസ്.സി./എസ്.ടി വിഭാഗത്തിന് 50 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. എല്ലാ ബാങ്കുകളുടെയും വിസ കാർഡ്, മാസ്റ്റർ കാർഡ് തുടങ്ങിയവ ഓൺലൈൻഫീസ് അടക്കാൻ ഉപയോഗിക്കാവുന്നതാണ്.
5. തുടർന്ന് അപേക്ഷ സബ്മിറ്റ് ചെയ്യുക. രസീത് ഇ മെയിൽ വിലാസത്തിൽ ലഭിക്കും. 

കോളേജിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജിലെ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ലാബ് ഫീസ് തുടങ്ങിയവയും ഓൺലൈനായി അടക്കാം. ഇതിനായി വെബ്സൈറ്റിലെ ഓൺലൈൻ ഫീസ് പേയ്മെന്റ് എന്ന പോർട്ടൽ ഉപയോഗിക്കാം.
ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9496180154, 04828 278560, 9961323247 എന്ന ഫോൺ നമ്പരുകളിൽ വിളിക്കുക.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.