Skip to main content

റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 9) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
ഇ-പേയ്‌മെന്റ് ആപ്ലിക്കേഷൻ, ഫീൽഡ്‌മെഷർമെന്റ് സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഓൺലൈനായി ലഭിക്കുന്നതിനുള്ള മോഡ്യൂൾ, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാനുള്ള മോഡ്യൂൾ, അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, വില്ലേജ് ഓഫീസുകൾക്ക് വെബ്‌സൈറ്റ്, റവന്യൂ ഇ-സർവീസ് പോർട്ടൽ നവീകരണം, ക്വിക് പേ സംവിധാനം, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകുന്നതിനുള്ള ഓൺലൈൻ മോഡ്യൂൾ എന്നിവയാണ് സജ്ജമാകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വില്ലേജ് ഓഫീസുകൾ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈൽഫോൺ മുഖേന അനായാസം ഒടുക്കുന്നതിനുള്ള സംവിധാനമാണ് ഇ-പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ യാഥാർത്ഥ്യമാകുന്നത്. ഓരോവർഷവും ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകുന്നതിനും ഒടുക്കിയ ഭൂനികുതി രസീത് ഏത് സമയത്തും ഡൗൺലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. നെറ്റ് ബാങ്കിംഗ്, യുപിഐ സംവിധാനങ്ങളിലൂടെ നികുതി ഒടുക്കുന്നതിനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ എഫ്എംബി സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനായി സമർപ്പിക്കുന്നതിനും അനുവദിക്കുന്ന സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ മോഡ്യൂളിലൂടെ സാധിക്കും.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാൻ കഴിയുന്നതിനൊപ്പം അപാകതകളും ഓൺലൈനായി പരിഹരിക്കാനാകും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേയും അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവ്വെ, ഭൂമി ഏറ്റെടുക്കൽ മുതലായവയുടെ വേഗത വർദ്ധിക്കുകയും കോടതി, ബാങ്കുകൾ എന്നിവയ്ക്ക് ഡേറ്റ ഉപയുക്തമാക്കുന്നതിനും കഴിയും.

പ്രാദേശിക വികസനങ്ങൾക്കുള്ള ഉപാധികളായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്‌സൈറ്റ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് നികുതികളും വിവിധ ഫീസുകളും ഒടുക്കുന്നതിന് ഇ-സർവീസ് പോർട്ടൽ നവീകരിച്ച് 'ക്വിക്‌പേ' എന്ന സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്ക് പെൻഷൻ നൽകുന്ന നിലവിലെ സംവിധാനവും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. യൂണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.