Skip to main content

പ്രധാനാധ്യാപകരില്ലാതെ 78 പ്രൈമറി സ്കൂളുകള്‍.

കോട്ടയം: ജില്ലയില്‍ പ്രധാനാധ്യാപകരില്ലാതെ 78 പ്രൈമറി സ്കൂളുകള്‍. 75 എല്‍.പി സ്കൂളുകളിലും മൂന്ന് യു.പി സ്കൂളുകളിലുമാണ് പ്രധാനാധ്യാപകരില്ലാത്തത്. എന്നാല്‍, ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപകരുടെ എണ്ണത്തില്‍ കുറവില്ല. പ്രൈമറി സ്കൂളുകളിലെ അധ്യാപകനിയമനം സംബന്ധിച്ച്‌ കോടതിയില്‍ കേസുള്ളതിനാലാണ് നിയമനം ൈവകുന്നത്. നേരത്തേ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രമോഷന്‍ വഴി പ്രൈമറി സ്കൂളുകളില്‍ പ്രധാനധ്യാപകര്‍ ആകാമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരത്തില്‍ പ്രമോഷന് വകുപ്പുതല പരീക്ഷ യോഗ്യത നിര്‍ബന്ധമാക്കി. ഹെഡ്‌മാസ്റ്റര്‍ നിയമനത്തിനു ചട്ടപ്രകാരമുള്ള യോഗ്യത പരീക്ഷകള്‍ ജയിച്ച അധ്യാപകരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഹൈേകാടതിവിധിയും.

നവംബര്‍ ഒന്നിന് അധ്യയനം തുടങ്ങുേമ്ബാഴേക്കും അധ്യാപകര്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂളുകളില്‍ ശുചീകരണം പുരോഗമിക്കുന്നു. െകട്ടിടങ്ങളുടെ അവസസ്ഥയും പരിശോധിക്കുന്നുണ്ട്. നിലവില്‍ ഉരുള്‍പൊട്ടലുണ്ടായ കാഞ്ഞിരപ്പള്ളി മേഖലയില്‍ ഒരു സ്കൂളിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഭിത്തി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

അതുകൊണ്ട് കുട്ടികളെ ഇരുത്തുന്നത് അപകടഭീഷണിയാണ്. ജനപ്രതിനിധികളുെട സഹായത്തോടെ മറ്റൊരു സംവിധാനം കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. കാഞ്ഞിരപ്പള്ളി ഉപജില്ലയില്‍ മൂന്നു സ്കൂളുകളും കടുത്തുരുത്തിയില്‍ ഒരു സ്കൂളിനും ഫിറ്റ്നെസ് ഇല്ലാത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ബദല്‍ സൗകര്യം കണ്ടെത്തും. അതേസമയം, ഓരോ സ്കൂളുകളിലും ഓരോ ഡോക്ടര്‍ വേണമെന്ന ഉത്തരവ് വന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യവകുപ്പും തേദ്ദശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇതിെന്‍റ നടപടി പൂര്‍ത്തീകരിക്കേണ്ടത്.

പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലെ ഡോക്ടര്‍മാര്‍ക്ക് ഒാരോ സ്കൂളിെന്‍റയും ചുമതല നല്‍കുകയാവും ചെയ്യുക. നിലവില്‍ ഓരോ സ്കൂളുകളിലും നോഡല്‍ ടീച്ചറെ നിയമിക്കാനും കുട്ടികളുടെ ആരോഗ്യകാര്യങ്ങളുെട ചുമതല നല്‍കാനുമാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുജയ അറിയിച്ചു.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.