Skip to main content

MG University | SSLC തോറ്റ എല്‍സി MG യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയതിൽ ക്രമക്കേടുണ്ടോ? വിജിലന്‍സ് പരിശോധിക്കുന്നു

ചുരുങ്ങിയ സമയത്തിനുള്ളിൽ ബിരുദം ഉൾപ്പെടെ നേടിയെടുത്ത എൽസി സർവകലാശാലയിൽ ഇടത് സംഘടനയുടെ പ്രധാനപ്പെട്ട മുന്നണി പോരാളികളിൽ ഒരാളായിരുന്നു.
എംജി സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റിനു വേണ്ടി കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരിയായ എൽസിയുടെ നിയമനം വിജിലൻസ് പരിശോധിക്കുന്നത്. 2009 ൽ പ്യൂൺ തസ്തികയിൽ ആണ് എൽസി സർവകലാശാലയിൽ ജോലിക്ക് കയറുന്നത്. ഈ സമയം അവർ എസ്എസ്എൽസി പാസ് ആയിരുന്നില്ല. 2016 ലാണ് നിയമനങ്ങൾ PSCക്ക് വിട്ടത്. ഇതിനു തൊട്ടു മുൻപ് എൽസി ഉൾപ്പെടെയുള്ളവർ സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലിക്ക് കയറുകയായിരുന്നു.

2010ല്‍ ജോലിക്ക് കയറിയ എൽസി തുടർന്ന് ബിരുദം വരെ നേടിയെടുത്തു. ആറു വർഷത്തിനുള്ളിൽ താഴെതട്ടിലുള്ളവരെ അസിസ്റ്റന്റ് ആയി നിയമിക്കാം എന്ന യൂണിവേഴ്സിറ്റി ഉത്തരവിലൂടെ ഉന്നത പദവിയിൽ എത്തി. പിഎസ്‌സി നിയമനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ശതമാനം ആളുകളെ മാത്രമായിരുന്നു നിയമിക്കാൻ തീരുമാനം ഉണ്ടായിരുന്നത്. എന്നാൽ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇത് നാലു ശതമാനമാക്കി ഉയർത്തി. അങ്ങനെ 4% പേർക്ക് നിയമനം ലഭിച്ചതോടെ എംജി സർവകലാശാലയിലും സമാധാനമായി ഉത്തരവ് വന്നു. അങ്ങനെയാണ് എൽസി ഉൾപ്പെടെയുള്ളവർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ബിരുദം ഉൾപ്പെടെ നേടിയെടുത്ത എൽസി സർവകലാശാലയിൽ ഇടത് സംഘടനയുടെ പ്രധാനപ്പെട്ട മുന്നണി പോരാളികളിൽ ഒരാളായിരുന്നു. സർവകലാശാല നിയമനം രണ്ട് ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കി ഉയർത്തിയതിനുപിന്നിൽ ഇടതു സംഘടനയുടെ നിർണായക നീക്കം ഉണ്ടായിരുന്നു. ഇടതു സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ നൽകിയ കത്ത് പരിഗണിച്ചാണ് സർവകലാശാല താഴെ തസ്തികയിലുള്ളവരിൽ നാല് ശതമാനം പേർക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചത്. എഴുത്തുപരീക്ഷ ഇല്ലാതെ നടന്ന ഈ നിയമനത്തിൽ ക്രമക്കേട് നടന്നൊ എന്ന സംശയമാണ് വിജിലൻസ് പങ്കുവയ്ക്കുന്നത്.
അഴിമതിക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഇതിനു സംശയിക്കുന്നു. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ ആണ് വിജിലൻസ്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യാപകമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.ക്രമക്കേട് നടന്ന എംജി പരീക്ഷാഭവനിലെ എംബിഎ സെക്ഷനിലെ മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസ് നീക്കം നടത്തുന്നത്.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.