Skip to main content

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് കുട്ടികൾക്കൊപ്പം ശ്രീ ശബരീശ കോളേജിൽ


Click here to join our WhatsApp Group

മുരിക്കുംവയൽ:  പൗരബോധമാണ് സിവിൽ സർവ്വീസിലേക്കുള്ള തുടക്കമെന്ന് പ്രധാനമന്തിയുടെ മുൻ വെദേഷ്ടാവായിരുന്നു റ്റി.കെ. എ. നായർ IAS പറഞ്ഞു.  ഇതിന് മാനസികമായി തയ്യാറെടുക്കണം. പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ വിഷയങ്ങളിൽ തനതായ അഭിപ്രായം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐക്യ മല അരയ മഹാസഭയുടെയും ശ്രീ ശബരീശ കോളേജിന്റെയും ആഭിമുഖ്യത്തിൽ ട്രൈബൽ വിദ്യാർത്ഥികൾക്കായി നടത്തിയ സിവിൽ സർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1963 ൽ പഞ്ചാബ് കേഡറിൽ നിന്നും സിവിൽ സർവ്വീസ് നേടുകയും പിന്നീട് പഞ്ചാബ് ചീഫ് സെക്രട്ടറിയുമായിരുന്ന അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയും , ക്യാബിനറ്റ് റാങ്കോടു കൂടി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായി അദ്ദേഹം .



വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സഭയുടെ സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, വനിതാ സംഘടന പ്രസിഡന്റ് കവിത രാജൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വീ.ജി. ഹരീഷ് കുമാർ , യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. നന്ദകിഷോർ, ശ്രീ ശബരീശ കോളേജ് മലയാളം വിഭാഗം മേധാവി പ്രൊഫ. സ്വാതി കെ ശിവൻ, മല അരയ ബാലസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അരവിന്ദ് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ട്രൈബൽ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.