Skip to main content

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ


CLICK HERE TO WATCH VIDEO

കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും. 




പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിനുമുള്ള തന്ത്രമാണിതിനു പിന്നിൽ. ഇത് അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള വഞ്ചനയുമാണ്,

 പരമ്പരാഗത പാത അടക്കുവാനുള്ള നീക്കം കഴിഞ്ഞ കുറെ കാലങ്ങളായി നടന്നു വരുകയായിരുന്നു.. ഭഗവാൻ ശ്രീ അയ്യപ്പൻതന്നെക്കാണാനെത്തുന്നതീർത്ഥാടകർക്കായി നിർദ്ദേശിച്ച പുണ്യ പാതയാണിത്, . ലക്ഷോപലക്ഷം അയ്യപ്പഭക്തരാണ് ഈ പാതയിലൂടെ യാത്ര ചെയ്തിരുന്നത്.ശബരിമല തീർത്ഥാടനം ആരംഭിച്ച കാലം മുതൽ ഭക്തർ ഉപയോഗിക്കുന്ന പാതയാണിത്. പുണ്യമലകളായ കാള കെട്ടി മല, ഇഞ്ചിപ്പാറമല, പുതുശ്ശേരിമല, കരിമല എന്നീ വിടങ്ങളിലൂടെ കടന്നു പോകുന്നപാത അടക്കുന്നത്  ആചാരവിരുദ്ധവും വിശ്വാസ' വിരുദ്ധവുമാണ് .സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മല അരയ ഭക്തർ ഈ വഴികളിലൂടെ മാത്രമാണ് ശബരിമല ദർശനം നടത്താറുള്ളത്. വഴി അടച്ച് മുഴുവൻ ഭക്തരുടെയുംഅഭീഷ്ടം  നിഷേധിക്കുകയാണ്.'

18 മലകളിൽ അധിവസിച്ചിരുന്ന മല അരയ സമുദായം ഈ പാത കടന്നു പോകുന്ന  . ഇഞ്ചിപ്പാറമല കാളകെട്ടിമല നിലയ്ക്കൽമല 

കരിമല എന്നീ ' മലകളിൽ അധിവസിക്കുന്നുണ്ട്..ശബരിമലയുമായി ബന്ധപ്പെട്ടഇവരുടെആരാധനാകേന്ദ്രങ്ങൾഎല്ലാംകാനനപാത,യിലാ ണ് സ്ഥിതിചെയ്യുന്നത്.ഇ വി ടത്തെ ആരാധന മൂർത്തികൾക്ക് മണ്ഡലകാലത്ത് വിശേഷ പൂജാദി കാര്യങ്ങൾ ചെയ്തു ശബരിമല ദർശനം നടത്താനാകാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. അതിപുരാതനമായ നിരവധി ആരാധനാ കേന്ദ്രങ്ങളായ കല്ലിടാം കുന്ന്, എണ്ണക്കാവള്ളി അമ്പലം, പുതുശ്ശേരി. മായേക്കി,കരിമല അരയൻ കല്ലറ.കരിമല അമ്പലം ,,പുലി അള്ളിൻപുറം ചെറിയാനവട്ടം വലിയാനവട്ടം എന്നീ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ് ഈ പാതയിലുള്ളത്. . അതുപോലെതന്നെ മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുള്ള  കാളകെട്ടിയിലെ അതിപുരാതന മഹാദേവക്ഷേത്രം, 

മുക്കുഴി ദേവി ക്ഷേത്രം മൂഴിക്കൽ ശ്രീ ശങ്കര നാരായണ ക്ഷേത്രം ആനക്കല്ല് ധർമ്മശാസ്താക്ഷേത്രം ,ഇരുമ്പൂ ന്നിക്കര ക്ഷേത്രങ്ങൾ

 തുടങ്ങി നിരവധി അമ്പലങ്ങൾ ആണ് ഇവിടെയുള്ളത്. പരമ്പരാഗത പാത അടച്ചതോടെ ഈ അമ്പലങ്ങളിലെ വരുമാനവും.ഇല്ലാതായി.ഇതോടെ മണ്ഡല മകരവിളക്കു കാലത്ത്നിത്യപൂജകൾ പോലും മുടങ്ങും. സീസണിൽ ലഭിക്കുന്ന ഭക്തരുടെ വഴിപാടുകൾ കൊണ്ടു മാത്രമാണ് അടുത്ത ഒരു വർഷത്തെ പൂജാദി കാര്യങ്ങൾക്കുള്ള ചിലവുകൾ നടക്കുന്നത്. അതും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

മല അരയ സമുദായം പരമ്പരാഗതമായി കാനനപാതയിലൂടെ മാത്രമാണ് തീർത്ഥാടനം നടത്താറുള്ളത്. കാനനപാത അടച്ചത് മല അരയ സമുദായത്തോടും അയ്യപ്പഭക്ത രോടുമുള്ള കടുത്ത വിവേചനമാണ് . കോവിഡ് പരിശോധനയുടെ : പേരിൽ ആണെങ്കിൽ  കാനനപാത യിലൂടെയാത്ര ചെയ്യുന്നവർ എല്ലാവരും  പമ്പയിൽ ആണ് എത്തിച്ചേരുന്നത് .അവിടെ പരിശോധന സംവിധാനവുമുണ്ട്.

 

ശബരിമല അമ്പലത്തിലെ ഉടമസ്ഥാവകാശം പിടിച്ചെടുത്തതുപോലെ  , ആചാരാനുഷ്ഠാനങ്ങൾ നിഷേധിച്ചതു പോലെ കാനനപാത വഴി യാത്ര ചെയ്യുവാനുള്ള അവകാശവും സമുദായത്തിന്എന്നെന്നേക്കുമായി നിഷേധിക്കുകയാണ് .ഇത്തരം കൈയ്യേറ്റങ്ങൾക്ക് ഒരു ജനാധിപത്യ ഭരണകൂടം കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ശക്തമായ പ്രതിഷേധം ക്ഷണിച്ചു വരുത്തും.ഞായറാഴ്ച മുരിക്കുംവയലിൽ ചേരുന്ന സംസ്ഥാന കമ്മറ്റി യോഗം ഭാവി പരിപാടികൾ ആലോചിക്കും. 

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.