Skip to main content

സമുദ്രത്തിലേക്ക് 6000 മീറ്റര്‍ ആഴത്തില്‍ മനുഷ്യനെ അയക്കാന്‍ ISRO

ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ഇസ്രോ പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതായത്, 6,000 മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഒരു പ്രത്യേക ഗോളം വികസിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മിഷന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. ഗവണ്‍മെന്റിന്റെ 'ഡീപ് ഓഷ്യന്‍ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ സബ്മെര്‍സിബിള്‍ ആയിരിക്കും.

സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എര്‍ത്ത് സയന്‍സസ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രസ്താവിച്ച പദ്ധതി പ്രകാരം ഇതിന് 'സമുദ്രയാന്‍' എന്ന് പേരിട്ടു. സിംഗ് പറയുന്നതനുസരിച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, 500 മീറ്റര്‍ ജലത്തിന്റെ റേറ്റിംഗിനായി ഒരു മനുഷ്യനെ ഉള്‍ക്കൊള്ളുന്ന സബ്മേഴ്സിബിള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. 6,000 മീറ്റര്‍ ജലത്തിന്റെ ആഴത്തിലുള്ള റേറ്റിംഗിനുള്ള മനുഷ്യനെ കയറ്റാവുന്ന ഒരു ടൈറ്റാനിയം അലോയ് പേഴ്സണല്‍ സ്ഫിയര്‍ വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേര്‍ന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

നിലവില്‍, 2024-ല്‍ ബഹിരാകാശത്തിലേക്കും സമുദ്രത്തിലേക്കും മനുഷ്യനെ ഉള്‍ക്കൊള്ളുന്ന ഒരു ദൗത്യത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. സമുദ്ര പര്യവേക്ഷണത്തിനായി ഇതുവരെ 4,100 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഭൂഗോളത്തിലെ ഭൂരിഭാഗം സമുദ്രങ്ങളും മനുഷ്യര്‍ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ മര്‍ദ്ദം മനുഷ്യരെ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കും. ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും 'മാപ്പ് ചെയ്തിട്ടില്ല. 'മനുഷ്യര്‍ കണ്ടിട്ടില്ലാത്ത' ഈ അജ്ഞാതലോകത്തിലേക്കാവും സമുദ്രയാന്‍ ലക്ഷ്യമിടുക.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും