Skip to main content

സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC കൂട്ടായോട്ടം നടത്തി

സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC നടത്തിയ കൂട്ടയോട്ടം പരിപാടി മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മത്തോട് കൂടി തുടക്കം കുറിച്ച് മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മുണ്ടക്കയം bus സ്റ്റാൻഡിൽ വച്ചു അവസാനിച്ചു .ഇതിനോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി BRC നവംബർ 27 മുതൽ ഡിസംബർ 3വരെ ചങ്ങാതിക്കൂട്ടം, നിറച്ചാർത്തു, കുടുംബസംഗമം, ഓൺലൈൻ കലോത്സവം തുടങ്ങിയ നിരവധി പരിപാടികളാണ് നടത്തി വന്നിട്ടുള്ളത് .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഘ്യ ധാരപ്രവർത്തനങ്ങളിലേയ്ക്ക് എത്തിക്കാനും അവരുടെ സർവോമുഖമായ ഉയർച്ച മുന്നിൽ കണ്ടു നടപ്പാക്കുന്നതിനുവേണ്ടിയും ഒപ്പം പൊതുജനങ്ങളിലേയ്ക്ക് ഈ വിഭാഗം വിദ്യാർത്ഥികളുടെ ശ്രദ്ധ എത്തിക്കുകയും അവരുടെ ഒരു കാരുണ്യം ഈ വിഭാഗത്തിന് ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.         
      മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും തുടർന്ന് CRPF DYSP ആയ ശ്രീ തടത്തിൽ ലതീഷ് ദീപശിഖപ്രയാണത്തോടൊപ്പം ചേരുകയും മുണ്ടക്കയം ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീമതി PR അനുപമ മുഘ്യ പ്രഭാഷണം നടത്തുകയും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അജിത രതീഷ് ആശംസകൾ അറിയിക്കുകയും ചെയ്തു ചെയ്തു.
SD കോളേജ് കാഞ്ഞിരപ്പള്ളി, ശ്രീ ശബരീശ കോളേജ്, മുറിക്കുംവയൽ CMS HS മുണ്ടക്കയം തുടങ്ങിയ കോളേജിലെയും, സ്കൂളിലെയും വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.ഇതിനോടൊപ്പം കാഞ്ഞിരപ്പള്ളി brc BPC ശ്രീമതി Reebi varghese, trainer ആയ ശ്രീമതി Soumya Rupash, സ്പെഷ്യൽ എഡ്യൂക്കേറ്റർസ് തുടങ്ങിയവരും പങ്കെടുത്തു.. Flowers fame master ജ്യോതിഷ് കുമാറിന്റെ ഗാനാ ലാപനം ശ്രദ്ധേയമായി.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.