Skip to main content

ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹ്യ മാധ്യമങ്ങളെ സാങ്കേതികവിദ്യയാക്കണം- പ്രൊഫ. ഡോ. സാബു തോമസ് (എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ )

മുരിക്കുംവയൽ : ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ സാമൂഹിക മാധ്യമങ്ങളെ മികച്ച സാങ്കേതിക വിദ്യയായി കാണണമെന്നും, അവയെ ഗുണകരമായി ഉപയോഗിക്കണമെന്നും മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. സാബു തോമസ് പറഞ്ഞു. ശ്രീ ശബരീശ കോളേജിലെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ വിശ്വപൗരൻമാരായി മാറണമെന്നും അറിവാണ് സർവ്വ പുരോഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിവർണ്ണ നിറത്തിലെത്തിയാണ് വൈസ് ചാൻസിലറെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. സർവ്വകലാശാല എം.എസ്. സബ്ബ്യൂ പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കിയ ഷെറിൻ കെ.സി, മികച്ച എൻ.എസ്.എസ്. പ്രോഗാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട വാണി മരിയ ജോസ്, കബഡി മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയ വിജയികൾ, ജി.എസ്.ടി വിവര പ്രചരണത്തിനായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത കോളേജിലെ യുവ ഗവേഷകർ തുടങ്ങിയവർക്ക് യോഗത്തിൽ അനുമോദനം നൽകി. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് സമ്മേളനത്തിൽ ആമുഖ പ്രസംഗം നടത്തി. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ IRS അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലാശാല എസ്റ്റേറ്റ് ഓഫീസർ എം.കെ. സജി, കോളേജ് പ്രിൻസിപ്പൽ വീ.ജി. ഹരീഷ്കുമാർ , അധ്യാപകരായ അരുൺ കെ. ബാലൻ, സരിത കെ.പി , ഫൈമിന റിയാസ്, സ്വാതി കെ ശിവൻ, ഡോ. മനീഷ് ഗോപിനാഥ് , പി.റ്റി.എ. വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ , വിദ്യാർത്ഥി പ്രതിനിധിയായ മെഹൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഇടുക്കി ജില്ലയിലെ നാടുകാണി ട്രൈബൽ ആർട്ട്സ് & സയൻസ് കോളേജിലും വൈസ് ചാൻസലർ സന്ദർശനം നടത്തി.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.